കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

ആധ്യാത്മികം


പ്രകൃതിശക്തിക്കതീതരാകാതെ അതിനെ ബുദ്ധിയും പരിശ്രമവും കൊണ്ട് ജയിച്ചു പൗരുഷത്തോട്കൂടി മുമ്പോട്ടു പോയി ചൈതന്യമയനായ ഭഗവാനില്‍ വിലയം പ്രാപിക്കുന്നവനാണു് ഉല്‍പ്പതിഷ്ണു. “
                ശ്രീ മന്നത്ത് പത്മനാഭന്‍ .  

ഗുരുവന്ദനം
 
ഭാരതീയ സംസ്കാരം ലോകത്തിനു പകര്‍ന്നു നല്‍കിയ ഏറ്റവും മഹത്തായ സന്ദേശമാണ്‌ ഗുരു.അജ്ഞാനമാകുന്ന ഇരുട്ടില്‍നിന്നും ജ്ഞാനമാകുന്ന പ്രകാശത്തിലേയ്ക്കു നയിയ്ക്കുന്നത് ഗുരുവാണ്‌. അപ്രകാരം ലോകത്തെ മുഴുവന്‍ ജ്ഞാനത്തിലേയ്ക്കു നയിയ്ക്കുന്ന ഗുരുവിനെ ഭാരതീയര്‍ എല്ലായ്പോഴും വന്ദിയ്ക്കുന്നു. അതിനാല്‍ നമുക്കും ആദ്യം ഗുരുവിനെ വന്ദിയ്ക്കാം...........

"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു:
ഗുരുര്‍‌ദ്ദേവോ മഹേശ്വര:
ഗുരുസ്സാക്ഷാത് പരബ്രഹ്മ:
തസ്മൈ ശ്രീ ഗുരവേ നമ:"

സരസ്വതി വന്ദനം

ഓം സരസ്വതീ നമസ്തുഭ്യം വരദേ കാമ രൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍‌ഭവതു മേ സദാ.

ഗായത്രി വന്ദനം
ഓം ഭുര്‍ ഭുവസ്വ:
തത് സവിതുര്‍‌വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോന പ്രചോദയാത്


     ആദ്ധ്യാത്മികപഠനകേന്ദ്രങ്ങള്‍, എന്തിനു് ?

   ആദ്ധ്യാത്മികചിന്തയുടെ കടിഞ്ഞാണ്‍ കൊണ്ട് ഭൗതിക നേട്ടങ്ങളുടെ ഏതുയരങ്ങളേയും നിയന്ത്രി ച്ചിരുന്ന ആര്‍ഷ ഭാരതസംസ്കാരം എക്കാലത്തും മൂല്യാധിഷ്ഠിതജീവിതം ലക്ഷ്യമിട്ടിരുന്നു. പൂര്‍വ്വികര്‍ പകര്‍ന്നുതന്ന ആദ്ധ്യാത്മിക സംസ്കാരത്തില്‍നിന്നും നാം വ്യതിചലിച്ചപ്പോള്‍, ഭൗതിക തയുടെ പുതിയ മേച്ചില്‍പുറങ്ങളില്‍ നാം മയങ്ങി യുറങ്ങിയപ്പോള്‍, മൂല്യബോധമി ല്ലാത്ത ഒരു തലമുറ യെയാണു് ഭാവിവാഗ്ദാനങ്ങളായി നമുക്കു ലഭിച്ചത്.
               ധാര്‍മികമൂല്യങ്ങളെ മുറുകെ പിടിക്കുന്ന ഒരു തലമുറ യെ ലക്ഷ്യമിട്ട് എന്‍ എസ് എസ് ജന്മശതാബ്ധിയുടെ ഭാഗമായി നടപ്പാക്കിയ പത്തിനപരി പാടികളിലൊന്നായി സംസ്ഥാനത്തെ എല്ലാ കരയോഗങ്ങളിലും 2015 ജനുവരി 5 നു് ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു. കേരളത്തില്‍ ഇദംപ്രഥമമായാണു് ആദ്ധ്യാ ത്മികരംഗത്ത് ഇത്തരമൊരു സംരംഭത്തിനു തുടക്കം കുറി ച്ചത്. ഏതാണ്ട് ഒരുലക്ഷ ത്തോളം കുട്ടികള്‍ പഠനകേ ന്ദ്രങ്ങളില്‍ എത്തുന്നുണ്ട്. പഠനകേന്ദ്രങ്ങള്‍ക്കാ വശ്യമായ പ്ര ത്യേകം തയ്യാറാക്കിയ ആ ദ്ധ്യാത്മികപഠനസഹായി എല്ലാ കേന്ദ്രങ്ങള്‍ക്കും വിതരണം ചെയ്തുകഴിഞ്ഞു. ഓരോ പഠന കേന്ദ്രങ്ങള്‍ക്കും എന്‍ എസ് എസ് ഹെഡ്ഡാഫീസ് വാഗ്ദാനം ചെയ്ത വാര്‍ഷികഗ്രാന്റും കഴിഞ്ഞ വ ര്‍ഷം വിതരണം ചെയ്തു. ദൂരവ്യാപകമായി ഗുണകരമായ മാറ്റം സമുദായത്തിനു് ഉണ്ടാക്കാന്‍ ആദ്ധ്യാത്മികപഠനകേന്ദ്രങ്ങള്‍ക്കു കഴിയും.

                                                                  ചിങ്ങനാപുരം മോഹനന്‍
                                                                   (ഹോസ്ദുര്‍ഗ്ഗ് താലൂക്കു്
                                        എന്‍ എസ് എസ് യൂണിയന്‍ കോര്‍ഡിനേറ്റര്‍)


 വരക്കാട് എന്‍ എസ് എസ് കരയോഗം
  • ആദ്ധ്യാത്മികപഠനകേന്ദ്രം.



കോര്‍ഡിനേറ്റര്‍



ശ്രീ മോഹനന്‍ എന്‍.


 അദ്ധ്യാപിക



ശ്രീമതി സ്നേഹലതാദേവരാജന്‍.

സ്ഥലം

കരയോഗമന്ദിരം, വരക്കാട്.

സമയം

എല്ലാ ഞായറാഴ്ചയും രാവിലെ 9.30 മുതല്‍ 11 മണി വരെ.

    ആദ്ധ്യാത്മിക വിഷയങ്ങളിലൂന്നിയ ക്ലാസ്സുകള്‍ക്കു പുറമെ പരിശീലന ക്ലാസ്സുകള്‍, വ്യക്തിത്വവികസന ക്യാമ്പുകള്‍, സര്‍ഗവാസനകളെ പോഷിപ്പിക്കല്‍ എന്നിവ ലക്ഷ്യ മിടുന്നു. മൂല്യാധിഷ്ഠിതജീവിതത്തിനു് കുട്ടികളെ പ്രാപ്തമാക്കുകയാണു് ആത്യന്തിക ല ക്ഷ്യം. എന്‍ എസ് എസ് ജന്മശതാബ്ധിയോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ കരയോഗങ്ങളിലും ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചതിന്റെ ഭഗമായാണു് വരക്കാട് കരയോഗത്തിലും കേന്ദ്രം ആരംഭിച്ചത്.  
  • ശ്രീവെങ്കിടേശ്വര സുപ്രഭാതം.

  • പൊതു ക്ഷേത്രാചാരങ്ങള്‍ 

 1. കുളിച്ചു ശുദ്ധ മായ വസ്ത്രം ധരിച്ചു ശരീരവും മനസ്സും ശുദ്ധമാക്കി വേണം ക്ഷേത്ര ദര്‍ശനം നടത്തേണ്ടത് .
2  പുലയില്‍ 16 ദിവസവും ബാലായ്മയില്‍ 11 ദിവസവും കഴിഞ്ഞ ശേഷമേ  ദര്‍ശനം നടത്താന്‍ പാടുള്ളൂ .
3  സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി 7 ദിവസത്തിനു ശേഷമേ ദര്‍ശനം നടത്താന്‍ പാടുള്ളൂ.
4  പ്രസവാനന്തരം കുഞ്ഞിന്റെ ചോരൂണിനോ   അതിനുശേഷമോ മാത്രമേ അമ്മയും കുഞ്ഞും ക്ഷേത്ര ദര്‍ശനം നടത്താവൂ.
5 ലഹരിപദാര്‍ദ്ഥങ്ങള്‍  ഉപയോഗിച്ച് ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടില്ല.
6 വിഷയാസക്തി , അസൂയ ,പരദ്രോഹ ചിന്ത തുടങ്ങിയവ ഒഴിവാക്കി ക്ഷേത്ര ദര്‍ശനം നടത്തുക .
7 ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന ദ്രവ്യങ്ങള്‍ ശുദ്ധമായിരിക്കണം . വെറും കയ്യോടെ ക്ഷേത്ര ദര്‍ശനം നടത്തരുത് .
8 സ്ത്രീകള്‍ മുടിയഴിച്ചിട്ട് ക്ഷേത്ര ദര്‍ശനം നടത്തുവാന്‍ പാടില്ല .
9 വിലപിടിപ്പുള്ള വസ്തുക്കള്‍ , പണം തുടങ്ങിയവ പ്രത്യേകം സൂക്ഷിക്കുക.
10 മൊബൈല്‍ ഫോണ്‍ ,റേഡിയോ തുടങ്ങിയവ ക്ഷേത്രത്തിനകത്ത് പ്രവര്‍ത്തിപ്പിക്കരുത്.
11  ചെറിയ കുട്ടികളെ കൂടുതല്‍ സമയം ക്ഷേത്രത്തിനകത്ത് നിര്‍ത്തരുത് .
12  ക്ഷേത്രത്തിനകത്ത് ശബ്ദം നാമജപത്തിന് മാത്രമായി ഉപയോഗിക്കുക  ക്ഷേത്ര പരിസരത്ത് അമിത ശബ്ദത്തിലുള്ള സംസാരം ഒഴിവാക്കുക 
13 ഉറങ്ങുക ,ഉറക്കെ ചിരിക്കുക ,കരയുക നാട്ടുവര്‍ത്തമാനം പറയുക  ,വിളക്കിലൊഴിച്ച എണ്ണയുടെ ശേഷം ശരീരത്തിലോ ദേഹത്തോ തുടയ്ക്കുക തുടങ്ങിയവ ക്ഷേത്രത്തില്‍ പാടില്ല .
14 കൈ തൊഴുതു പിടിച്ചു ചുണ്ടുകളില്‍ ഈശ്വര സ്തുതിയും മനസ്സില്‍ ഈശ്വര  ധ്യാനവുമായി അടിവച്ചടിവച്ചു പതുക്കെ പ്രദക്ഷിണം വയ്ക്കുക.
15 നടയ്ക്കു നേരെ നില്ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് നിന്ന് കൈകാലുകള്‍ ചേര്‍ത്ത് കൈപ്പത്തികള്‍ താമര മൊട്ടുപോലെ  പിടിച്ചു കണ്ണടച്ച് ധ്യാന ശ്ലോകമോ മൂല മന്ത്രമോ ജപിച്ചു കൊണ്ട് ഈശ്വര ദര്‍ശനം നടത്തുക.
16  തീര്‍ത്ഥം വാങ്ങി  ഒന്നോ രണ്ടോ തുള്ളി സേവിച്ചതിന് ശേഷം ശിരസ്സില് തളിക്കുക ,ചന്ദനം ക്ഷേത്രത്തിനു  വെളിയില്‍ ഇറങ്ങിയേ അണിയാവൂ.  അര്‍ച്ചനാ പുഷ്പം വാങ്ങി ശിരസ്സില്‍ വയ്ക്കുക ധൂപ ദീപങ്ങള്‍ ഇരുകൈകളാലും ഏറ്റു വാങ്ങി കണ്ണുകളില്‍ ചേര്‍ക്കുക.
17  നഖം ,മുടി ,രക്തം ,തുപ്പല്‍ തുടങ്ങിയവ ക്ഷേത്രത്തില്‍ വീഴുവാന്‍ ഇടയാവരുത്.

  • കേരളീയ ക്ഷേത്രാചാരങ്ങള്‍ 

ക്ഷേത്രം മനുഷ്യശരീരത്തിന്‍റെ തന്നെ പ്രതീക മാണെന്നാണ് വിശ്വാസം. കേരളീയ ക്ഷേത്രങ്ങളില്‍ അകത്തെ ബലിവട്ടം, നാലമ്പലം, വിളക്കുമാടം, പുറത്തെ പ്രദക്ഷിണവഴി, പുറം മതില്‍ എന്നിങ്ങനെ അഞ്ചു പ്രകാര ങ്ങളുണ്ടാവും

         ദേവന്റെ സ്ഥൂലശരീരത്തെയാണ് ക്ഷേത്ര ശില്‍പ്പം പ്രതിനിധാനം ചെയ്യുന്നത്. ശ്രീകോവിലിനുള്ളിലുള്ള ദേവ പ്രതിഷ്ഠയും അതിനടിയിലുള്ള ഷഡാധാര പ്രതിഷ്ഠയും ദേവന്റെ സൂക്ഷ്മശരീരത്തെ സൂചിപ്പിക്കുന്നവയാണ്. സാധാരണ ഒരു ക്ഷേത്രത്തില്‍ ഉഷപൂജ , ഏതൃത്തപൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ചു പൂജകളാണുണ്ടാവുക

       ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ശംഖനാദത്തോടും വാദ്യഘോഷത്തോടും കൂടി പള്ളിയുണര്‍ത്തുമ്പോള്‍ ക്ഷേത്രത്തില്‍ ഒരു ദിനം ആരംഭിക്കുന്നു. കുളിയും പ്രാതഃസന്ധ്യ വന്ദനാദികളും കഴിഞ്ഞ് മേല്‍ശാന്തി തറ്റുടുത്ത്, കാലുകഴുകി ആചമിച്ച്, ജപിച്ചു തളിച്ച്, തിരുനടയില്‍ വന്ന് അഭിവാദ്യം ചെയ്തും മണിയടിച്ച് നട തുറക്കുന്നു

          അകത്തു കടന്നാല്‍ മേല്‍ശാന്തി ആദ്യം വിളക്കു തെളിയിക്കു കയാണ് ചെയ്യുന്നത്. തുടര്‍ന്ന് തലേദിവസം അണിയിച്ച മാലകളും പൂജിച്ച പുഷ്പങ്ങളും മാറുന്നു. വിഗ്രഹത്തില്‍ നിന്നും ഇവ മാറ്റുന്നതിനു മുമ്പു നടത്തുന്ന ദര്‍ശനത്തിന് നിര്‍മ്മാല്യ ദര്‍ശനം എന്നാണ് പറയുന്നത്. നിര്‍മ്മാല്യ ദര്‍ശനം അതിവിശിഷ്ടമായി ഭക്തജനങ്ങള്‍ കരുതുന്നു.

         നിര്‍മ്മാല്യം മാറ്റിയതിനു ശേഷം എണ്ണയാടി, ഇഞ്ച, വാകപ്പൊടി ഇവകളാല്‍ ദേവനെ തേച്ചു കുളിപ്പിക്കുന്നു. തീര്‍ത്ഥമുണ്ടാക്കി അഭിഷേകാദികളും അലങ്കാരങ്ങളും ചെയ്തു മലര്‍നിവേദ്യം കഴിഞ്ഞാല്‍ ഉഷഃപൂജ തുടങ്ങുക യായി. ഉഷഃപൂജയും ഏത്യത്തപൂജയും കഴിഞ്ഞാല്‍ ശീവേലി എന്ന ചടങ്ങു നടക്കുന്നു. ദേവന്‍റെ പാര്‍ഷദ ന്‍മാര്‍ക്കും ദ്വാസ്ഥന്മാര്‍ക്കും പരിവാരങ്ങള്‍ക്കും ധ്വജശേ ഖരന്‍മാര്‍ക്കും ബലിതൂവുന്ന ഈ ചടങ്ങോടു കൂടി രാവില ത്തെ പൂജകള്‍ അവസാനിക്കുന്നു.

         പിന്നീട് നടത്തുന്ന പൂജയ്ക്കാണ് പന്തീരടി എന്നു പറയുന്നത്. നിത്യനവകവും അഞ്ചു പൂജകളുമുള്ള ക്ഷേത്രങ്ങളില്‍ പന്തീരടിക്കാണ് നവകം പൂജിച്ച് അഭിഷേകം ചെയ്യുന്നത്. നവകമെന്നത് ഒരു മന്ത്രമാണ്. ഒന്‍പത് സംഖ്യയുടെ കൂട്ടമെന്നാണിതിന്റെ അര്‍ഥം.
പിന്നെ ഉച്ചപൂജ. അതിനു ശേഷം ഉച്ചശീവേലിയോടു കൂടി മദ്ധ്യാഹ്നം വരെയുള്ള പൂജകള്‍ സമാപിക്കുന്നു

         വൈകുന്നേരം അഞ്ചു മണിയോടുകൂടി ആരംഭിക്കുന്ന സായാഹ്ന പൂജകള്‍ രാത്രി എട്ടുമണിവരെയുണ്ടാകും. പ്രദോഷ ദിവസങ്ങളില്‍ സന്ധ്യക്ക് ശിവക്ഷേത്രങ്ങളില്‍പ്രദോഷ പൂജയോടൊപ്പം അഭിഷേകവും പതിവുണ്ട്. മറ്റു ദിവസങ്ങളില്‍ സന്ധ്യയ്ക്ക് അഭിഷേകം പതിവില്ല. ദീപാരാധനയ്ക്കു ശേഷം അത്താഴപൂജയും അതു കഴിഞ്ഞാല്‍ അത്താഴ ശീവേലിയും നടത്തി നട അടയ്ക്കുന്നതോടെ ഒരു ദിവസത്തെ പൂജാക്രമം അവസാനിക്കുന്നു.


വൃതാനുഷ്ഠാനങ്ങള്‍....
ചില ആചാരാനുഷ്ഠാനങ്ങള്‍...

പേരിന്റെ തുടക്കത്തില്‍ 'ശ്രീ' ചേര്‍ക്കുന്നതിന്റെ മാഹാത്മ്യം.

             'ശ്രീ' എന്നത് ഐശ്വര്യത്തിന്റെ പ്രതിരൂപമാണ്. ഏതു പെരിനോ ടൊപ്പവും 'ശ്രീ' ചേര്‍ക്കാവുന്നതാണ്. അതിന് പുല്ലിംഗ - സ്ത്രീലിംഗ വ്യത്യാ സം നോക്കേണ്ട കാര്യമില്ല. ഉദാഹരണത്തിന്, ശ്രീമഹാദേവന്‍, ശ്രീമഹാ വിഷ്ണു, ശ്രീസുബ്രഹ്മണ്യസ്വാമി എന്നെല്ലാം 'ശ്രീ' ചേര്‍ത്ത് ദേവന്മാരെ സം ബോധന ചെയ്യുന്നതുപോലെതന്നെ, ശ്രീപാര്‍വ്വതീദേവി, ശ്രീലക്ഷ്മീദേവി, ശ്രീസരസ്വതീദേവി എന്നൊക്കെ ദേവിമാരെയും സംബോധന ചെയ്യാറുണ്ട്. നമ്മുടെ നാട്ടില്‍ പൊതുവേ ഒരു ധാരണയുണ്ട്; സ്ത്രീകളാകുമ്പോള്‍ 'ശ്രീമതി' എന്ന് ചേര്‍ക്കണമെന്ന്. അതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഏവരെയും ഐശ്വര്യത്തിന്റെ പ്രതീകമായ 'ശ്രീ' ചേര്‍ത്ത് സംബോധന ചെയ്യാവുന്ന താണ്. 'ശ്രീ' എന്ന അക്ഷരം പേരിനു മുമ്പ് ചേര്‍ക്കുമ്പോള്‍ ആ പേരിനു തന്നെ ഒരു പ്രത്യേക ഐശ്വര്യവും ആകര്‍ഷണീയതയും കൈവരുന്നു. അതായത്, ഈശ്വര ശക്തിയെ പ്രതിനിധാനം ചെയ്യുന്ന ഒരു മഹത് വാക്കാണ്‌ 'ശ്രീ'.
   ' ശ് ',' ര് ',' ' എന്നീ മൂന്നക്ഷരങ്ങളുടെ കൂട്ടായ്മയില്‍നിന്ന് ജനിക്കു ന്നതാണ് 'ശ്രീ' എന്ന വാക്ക്. ഇവയില്‍ ' ശ്  ' ആത്മാവിനെയും ' ര് ' പ്ര കൃതിയെയും ' ' മായാശക്തിയെയും സൂചിപ്പിക്കുന്നു. വാക്കുകളില്‍ പ്രഥ മവും പ്രധാനവുമായ സ്ഥാനമാണ് 'ശ്രീ' എന്ന വാക്കിനുള്ളത്.
     ഒരാളിന്റെ പേര് അയാളുടെ കേവലനാമം കൊണ്ട് പൂര്‍ണ്ണതയെ പ്രാപിക്കുന്നില്ല. ഒറ്റപ്പെട്ട് നില്‍ക്കുന്ന ആ നാമത്തിന് പ്രകൃതിയുടെ, അല്ലെ ങ്കില്‍ ഐശ്വര്യത്തിന്റെ പൂര്‍ണ്ണത കൈവരുന്നതിന് വേണ്ടിയാണ് വ്യക്തി യുടെ നാമത്തിനു മുമ്പില്‍ 'ശ്രീ' ചേര്‍ക്കുന്നത്. ഈശ്വര മാഹാത്മ്യമുള്ള, പ്രകൃതിയുടെ സകലവിധ ഗുണങ്ങളുമടങ്ങിയ വാക്കാണ്‌ 'ശ്രീ' എന്നത്. ഈശ്വരചൈതന്യത്തിനും സാക്ഷാത്കാരത്തിനും സര്‍വ്വപ്രധാനമായത് ദേവീകടാക്ഷമാണ്. അതുകൊണ്ടാണ്, പുല്ലിംഗമായ പുരുഷനാമത്തിനു മുമ്പിലും 'ശ്രീ' എന്ന സ്ത്രീലിംഗവാക്കു ചേര്‍ക്കുന്നത്. നാമത്തിനു മുന്നില്‍ 'ശ്രീ' എന്ന് ചേര്‍ക്കുമ്പോള്‍ ആ നാമത്തിന് ദേവീസ്വരൂപം കൈവരുന്നു. ഒരു നാമം ഐശ്വര്യ ദായകമാകുന്നതിനും പൂര്‍ണ്ണത കൈവരുന്നതിനും 'ശ്രീ' എന്ന വാക്ക് ചേര്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

No comments:

Post a Comment